തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

നര്‍ത്തകി




പ്രണയനാമ്പില്‍ രസികയുടെ
അഴകൊഴുകുമീ മുടിത്തുമ്പോ
അഴകിന്‍ മദനരസ പൂന്തേന്കുഴ്മ്പോ
നയന സുഖ ശൃംഗാരയമ്പേ
നീ മന്മഥന്‍ വിട്ടോരമ്പോ
നടനംലാസ്യം കാമിനിയായും
ചലനം മന്മഥതാളത്തോടും
ലോലംരതിഭാവംനയനം പത്മം
അധരംനുകരും തരിളിത ഭാവം
താരുണ്യം മൃദുലം, ഭോഗസാന്ദ്രം
മതിമറയ്ക്കും കാർകൂന്തല്‍ കപോലം,
ശൃംഗാരം കൂത്തൊരുക്കി,
തുടിക്കും കണ്മിഴിചേലിനാല്‍ മുലകളിളകും
മന്ദഹാസത്തൊടും സുരഭി നീന്‍
നടനം ഹൃദ്യം, ദേഹി സൌഖ്യം!!!

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

സഖിക്ക്

തളര്ന്ന പകലിനു കുളിരായ് 
ഹേമം വിതറിയകാറ്റിനോടുത്ത് 
സന്ധ്യചന്ദ്രിക വിരിഞ്ഞിടുമ്പോള്‍,,
ഹ കണ്കുളിരെത്ര നല്കിടുന്നു 
മനമതിലധികം സഖി ......
നടന്നവനോന്നും വഴിപോക്കനല്ല 
പറയുന്നതൊന്നും പറയേണ്ടതല്ല
ആരോ രചിച്ച ചെറുലതകള്‍ ചേര്ത്ത് 
ദേഹത്തിനേകി മിഴിവോടെ മിനുക്കിടുന്നു 
ഹേ..നിനക്ക് വേണ്ടുന്ന വിഭൂതിയെല്ലാം
തവ തനു കണ്ടെങ്കിലും കണ്ടതില്ല.,,,

ഞായറാഴ്‌ച, ഒക്‌ടോബർ 07, 2012

മോക്ഷം തേടി



മരണത്തിനൊരു ശാന്തതയുടെ മണമുണ്ട് 
കൊടുങ്കാറ്റിനു മുമ്പുള്ള  നിശബ്ദതയുടെ 
ഒരു പുഞ്ചിരിയിലെ മയില്‍പീലി 
ആകാശം തോട്ടുനോക്കുന്നപോലെ,

കാശിതന്‍ ചിതയെരിയുന്നു പിന്നിലായ്‌
ഊഴവുംകാത്തിരിക്കുന്നു ദേഹങ്ങള്‍
ഗംഗയിലൂടെയും യെമുനയിലൂടെയും
പട്ടിണി ജഡങ്ങളോഴികി നടക്കുന്നു

മുമ്പേ ജനിച്ചു മരിച്ചു കഴിഞ്ഞ ഞാന്‍
കാത്തിരിക്കുന്നു ആത്മമോക്ഷത്തിനായ്‌
രണ്ടു മുളംതണ്ടിലെ മഞ്ചലില്‍
മോക്ഷം തിരഞ്ഞുള്ള ചാഞ്ചാട്ടമാണിന്നു ,

കൊള്ളിയണഞ്ഞു പുകയുന്ന മ്രിത്യുവിന്‍
ജഡമോന്നോഴുകുന്നു ഗംഗയില്‍ ജീര്ണ്ണമായ്
മോക്ഷപ്രാപ്തിക്കുള്ള നിരയില്‍ പിന്നിലായ്‌
ഗംഗയുമെന്‍മുന്നിലാടുന്നു മഞ്ചലില്‍ ,

മോക്ഷം തേടി അലയുന്ന പിതൃക്കള്‍
പുനര്ജ്ജനി തേടി ഒരുപിടി ആത്മാക്കള്‍
കത്തുന്നുയെന്ജഡം കത്തുന്നു ഭൂമിയെന്‍
അന്യമായ് തീരുന്നു ആകാശനീലിമ

ജീവിത യാത്രയില്‍ പിന്‍ നിര പൂകിയ
മര്ത്യയന്‍ മരിച്ചാലും കാത്തിരിപ്പിന്‍
കാശിതേടിയെന്‍ മഞ്ചലില്‍ ........

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

ഇഴകള്‍


അഴിച്ച ജീവിതമോന്നിഴചേര്ക്കുവാന്‍
ഓര്മ്മയിലോഴിഞ്ഞ സ്ലേറ്റുകല്ലും,
മറക്കാത്ത പാഠത്തിന്‍ ശരിയടയാളവും
ഒരു പിന്മാഴയായ്‌ പാഞ്ഞുവന്നന്റെ
ബാല്യത്തെയോഴിച്ചതും മായ്ച്ചുകളഞ്ഞതും,,
കൌമാര സൂത്രവാക്യങ്ങളില്‍ പ്രണയത്തെയും
ഹൃദയത്തെയും വേര്തി്രിച്ചു കടപത്രങ്ങളാക്കി
ദാമ്പത്യത്തിന് കിടപ്പറയഴിച്ച് ഭോഗങ്ങളുടെ
വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനായ് മാറുമ്പോള്‍
ഒരു പ്രണയത്തിനോട് പോലും മല്ലയുദ്ധം ജയിക്കാതെ
കുനിഞ്ഞ ശിരസുമായീ ഉള്വലിയുമ്പോള്‍
മനസും ശരീരവും വകഞ്ഞു മാറ്റി ഓര്മ്മയിലെ
സാമ്പത്തികശാസ്ത്ര ഭോഗസാന്ദ്രതയുടെ
പൊരുള്‍ തേടുന്നു വീണ്ടും വീണ്ടും .