ഞായറാഴ്‌ച, ഏപ്രിൽ 07, 2013

ഓളങ്ങള്‍ ഓടി ഒളിക്കും പുഴകള്‍-
തന്‍ പുലരിതന്‍ പൊന്നാടയൂരിവച്ചു,
മെല്ലെ വീശുന്നൊരു കുളിരാര്ന്ന തെന്നലില്‍ 
പുഴകളുടെ മര്മ്മരം വെമ്പലായീ ,

ആരെയോ തേടുന്നപോലെ നീയെപ്പോഴും
തീരത്തെ ചുമ്പിച്ചുണര്ത്തുന്നുവോ ?
നിന്‍ വിരല്‍ തുമ്പിലായ് വിരിയുന്ന 
തുള്ളികള്‍ പുല്‍ നാമ്പിന്‍ ചുണ്ടുകള്‍ ഈറനാക്കും,

നിന്നിലേക്കായുന്ന മാകന്ദമെന്തിനു
മാമ്പൂ-വിതറി പായ വിരിച്ചിടുന്നു?
കുളിരാര്ന്ന കൈചേര്ത്ത് കരയെനീ തഴുകുമ്പോള്‍ 
ഞോറിചേര്ത്ത് കാറ്റിലലിഞ്ഞു ചേരൂം !.

നാണത്താല്‍ നീയെന്തേ.. വെള്ളികോലുസിട്ടു 
മഴാവില്ലിന്‍ പോന്കുട ചൂടി നില്‍പ്പൂ....?.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ