വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2013

ഓര്‍മ്മ ഘടികാരം

ഇന്നലകളുടെ നോവിന്റെ വിഭ്രമരാത്രികള്‍
നിദ്ര വിഹീനമാം ശലഭങ്ങളാകുന്നു

ദിക്കുകളറിയാതെ യാത്ര തുടരുന്നു പാഴ്-
മരചില്ലയിലൊരു കൂട് തേടുന്നു ഞാന്‍,

വിരസമാല്ലാത്തൊരു പകലിനെ തിരയുന്നു
താരാട്ട് തേടുന്ന പൈതല്‍ പോലെന്മനം,

തെന്നലിന്‍ മര്‍മ്മരം നെറുകയില്‍ വാങ്ങുന്ന
കുറുനിര കുന്നുകള്‍ കമ്പളം തേടുന്നു,

മരുഭൂമിയില്‍ പായും യാഗശ്വമായ്‌ ഞാനിത
കുതറിപ്പറക്കുവാന്‍ കഴിയാതെ നില്ക്കുന്നു,

ഓര്‍മ്മതന്‍ ഘടികാരം താനേ ചലിക്കുന്നു
മിഴികള്‍ തുറക്കാതെ ചില മായകള്‍ കാണുന്നു,

അദൃശ്യനായാരോയെന്‍ കരങ്ങള്‍ മുറുക്കുന്നു
ഇടയ്ക്കെന്റെ ചുണ്ടുകള്‍ താഴിട്ടു പൂട്ടുന്നു,

ഇമപൂട്ടിയാലെന്റെ ഭ്രമണങ്ങള്‍ കാണുന്നു
ഇമ ചിമ്മിയാല്‍ ഞാന്‍ പകലിലെക്കുണരുന്നു,

എന്നഭിലാഷത്തിൻ തെക്കേ തൊടിയിലെ
തേന്‍ മാവ് പൂക്കില്ല തളിർക്കില്ലൊരിക്കലും

എന്റെ സ്വപ്നങ്ങളുമെന്റെ നിരാശയും
മാകന്ദ ചില്ലയിലെരിഞ്ഞു തീരട്ടെ ഞാന്‍...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 26, 2013

രാഗവും താളവും

വിദ്യാലയത്തിന്റെ 
ഓരോ തൂണുകളിലും ചെവി
ചേർക്കുമ്പോൾ..
ഓരോ രാഗമാണ്

,മയില്‍ പീലിയുടെ
പരിഭവങ്ങളും,
ഓടിയ വേഗങ്ങളുടെ 
കിതപ്പുമോരോ താളമാണ്

ആഴത്തിലറിയാനും
അറിഞ്ഞ അറിവുകളും
ഒരു ലയമാണ്

ഞെരിഞ്ഞ മണ്‍ തരികള്‍
ഇളകിതെറിച്ച ഈ കാലടികള്‍
നാളയുടെസംഗീതമെന്നു
സ്വകാര്യം പറയുന്നു,

എന്റെ പ്രണയത്തിന്റെ
പരിഹാസമായ്‌
ഈ കിളികളെല്ലാമെന്തിനാണ്
കലപില കൂട്ടുന്നത്‌ ?

അടുത്തിരുന്നവന്റെ,
പിണങ്ങിപോയവന്റെ,
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ രാഗം,-
ഈ തടി തൂണുകളെന്തിനാണ് മൂളുന്നത്?

എന്റെ രാഗങ്ങളുടെ
പോട്ടിയകമ്പികളോര്മ്മൾക്കുമേലെ
വേദനകൾക്കുമേല്‍,
അപമാനങ്ങൾക്ക് മേല്‍
ഇ തുരുമ്പിച്ച ലോകത്തിലേക്ക്
എന്റെ സ്വപ്നങ്ങളുടെ രാഗവും താളവും
പിഴക്കുന്നതറിയാതെ
നിഷാദ രാഗത്തില്‍ ഞാനും ..

ചൊവ്വാഴ്ച, ഓഗസ്റ്റ് 20, 2013

പിന്‍ വിളി

ഒരുവളപൊട്ടിന്റെ ചില്ലുകള്‍ തേടവേ
ചില്ലതന്‍ കൂടോന്നുലഞ്ഞില്ലേ നെഞ്ചിലായ്‌..,
കാറ്റിന്റെ മർമ്മരം രോദനമായീ നീ
നിദ്രതന്‍ പിന്‍ വിളി കേൾക്കാതെ പോകയോ ..,

പരിതാപമോടെയീ പഴമതന്‍ ചാർത്തിലെ
പെയ്യാത്ത മഴയായി കേഴുന്നുവോ സഖി ..?
കടലായീ വന്നു മടങ്ങിനീ മത്സഖി 
തിരയായിരുന്നുവെന്നറിയാതെയെന്മനം..!!

മധുരമില്ലാതെ 'പൂ' നുകരുന്ന വണ്ടുപോല്‍
മലരായ്‌ കിനിയുമെന്‍ മോഹങ്ങളെന്നുമേ,,
എന്തു വന്നാലും പിരിയില്ല നാമെന്നു-
പലവട്ടം എന്‍ കാതില്‍ ചൊല്ലിയതെന്തിനു?

നിദ്രയിലിന്നന്നെ തഴുകുമ്പോളോമനെ-
നിന്‍കരസ്പര്ശത്താല്‍ ഞാനുണരും,
എന്മനമപ്പോഴും പകല്കിനാക്കള്‍ തന്‍
ജാലക വീഥിയിൽ തെന്നലായ്‌ നിദ്രയെ പുല്കു്ന്നു,.