വിദ്യാലയത്തിന്റെ
ഓരോ തൂണുകളിലും ചെവി
ചേർക്കുമ്പോൾ..
ഓരോ രാഗമാണ്
,മയില്‍ പീലിയുടെ
പരിഭവങ്ങളും,
ഓടിയ വേഗങ്ങളുടെ
കിതപ്പുമോരോ താളമാണ്
ആഴത്തിലറിയാനും
അറിഞ്ഞ അറിവുകളും
ഒരു ലയമാണ്
ഞെരിഞ്ഞ മണ്‍ തരികള്‍
ഇളകിതെറിച്ച ഈ കാലടികള്‍
നാളയുടെസംഗീതമെന്നു
സ്വകാര്യം പറയുന്നു,
എന്റെ പ്രണയത്തിന്റെ
പരിഹാസമായ്
ഈ കിളികളെല്ലാമെന്തിനാണ്
കലപില കൂട്ടുന്നത് ?
അടുത്തിരുന്നവന്റെ,
പിണങ്ങിപോയവന്റെ,
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ രാഗം,-
ഈ തടി തൂണുകളെന്തിനാണ് മൂളുന്നത്?
എന്റെ രാഗങ്ങളുടെ
പോട്ടിയകമ്പികളോര്മ്മൾക്കുമേലെ
വേദനകൾക്കുമേല്‍,
അപമാനങ്ങൾക്ക് മേല്‍
ഇ തുരുമ്പിച്ച ലോകത്തിലേക്ക്
എന്റെ സ്വപ്നങ്ങളുടെ രാഗവും താളവും
പിഴക്കുന്നതറിയാതെ
നിഷാദ രാഗത്തില്‍ ഞാനും ..
ഓരോ തൂണുകളിലും ചെവി
ചേർക്കുമ്പോൾ..
ഓരോ രാഗമാണ്
,മയില്‍ പീലിയുടെ
പരിഭവങ്ങളും,
ഓടിയ വേഗങ്ങളുടെ
കിതപ്പുമോരോ താളമാണ്
ആഴത്തിലറിയാനും
അറിഞ്ഞ അറിവുകളും
ഒരു ലയമാണ്
ഞെരിഞ്ഞ മണ്‍ തരികള്‍
ഇളകിതെറിച്ച ഈ കാലടികള്‍
നാളയുടെസംഗീതമെന്നു
സ്വകാര്യം പറയുന്നു,
എന്റെ പ്രണയത്തിന്റെ
പരിഹാസമായ്
ഈ കിളികളെല്ലാമെന്തിനാണ്
കലപില കൂട്ടുന്നത് ?
അടുത്തിരുന്നവന്റെ,
പിണങ്ങിപോയവന്റെ,
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ രാഗം,-
ഈ തടി തൂണുകളെന്തിനാണ് മൂളുന്നത്?
എന്റെ രാഗങ്ങളുടെ
പോട്ടിയകമ്പികളോര്മ്മൾക്കുമേലെ
വേദനകൾക്കുമേല്‍,
അപമാനങ്ങൾക്ക് മേല്‍
ഇ തുരുമ്പിച്ച ലോകത്തിലേക്ക്
എന്റെ സ്വപ്നങ്ങളുടെ രാഗവും താളവും
പിഴക്കുന്നതറിയാതെ
നിഷാദ രാഗത്തില്‍ ഞാനും ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ