തിങ്കളാഴ്‌ച, ഓഗസ്റ്റ് 26, 2013

രാഗവും താളവും

വിദ്യാലയത്തിന്റെ 
ഓരോ തൂണുകളിലും ചെവി
ചേർക്കുമ്പോൾ..
ഓരോ രാഗമാണ്

,മയില്‍ പീലിയുടെ
പരിഭവങ്ങളും,
ഓടിയ വേഗങ്ങളുടെ 
കിതപ്പുമോരോ താളമാണ്

ആഴത്തിലറിയാനും
അറിഞ്ഞ അറിവുകളും
ഒരു ലയമാണ്

ഞെരിഞ്ഞ മണ്‍ തരികള്‍
ഇളകിതെറിച്ച ഈ കാലടികള്‍
നാളയുടെസംഗീതമെന്നു
സ്വകാര്യം പറയുന്നു,

എന്റെ പ്രണയത്തിന്റെ
പരിഹാസമായ്‌
ഈ കിളികളെല്ലാമെന്തിനാണ്
കലപില കൂട്ടുന്നത്‌ ?

അടുത്തിരുന്നവന്റെ,
പിണങ്ങിപോയവന്റെ,
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ രാഗം,-
ഈ തടി തൂണുകളെന്തിനാണ് മൂളുന്നത്?

എന്റെ രാഗങ്ങളുടെ
പോട്ടിയകമ്പികളോര്മ്മൾക്കുമേലെ
വേദനകൾക്കുമേല്‍,
അപമാനങ്ങൾക്ക് മേല്‍
ഇ തുരുമ്പിച്ച ലോകത്തിലേക്ക്
എന്റെ സ്വപ്നങ്ങളുടെ രാഗവും താളവും
പിഴക്കുന്നതറിയാതെ
നിഷാദ രാഗത്തില്‍ ഞാനും ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ