ബുധനാഴ്‌ച, ജനുവരി 08, 2014

മൌനം തേടി

എന്റെപ്രണയ
പ്രവാഹത്തിലൂടെ-
യൊഴിക്കിവിട്ട 
കടലാസു തോണികള്‍
സൂചിക്കുഴിയിലൂടെഎന്റെ
ഊഷരഭൂമിയിലെ 
വരള്‍ച്ചയാണ് മാറ്റുന്നത് ,,

നൂല്‍ പൊട്ടിയ
പട്ടം പോലെ 
മേഘ പാളികളും
കടന്നൊരു നോട്ടം
പോലുമാകാതെ
പ്രണയം അവസാനിക്കുന്നു ,,

ഇനിയെന്ത് എന്നതിനും
വക്രതയില്ലാത്ത
ജനലഴിക്കുള്ളിലെ
മിഴിപൂക്കള്‍ വിടര്‍ത്തി
മഴയായ്‌ ,മഞ്ഞായ്‌

ഒരു ജല രേഖയായ്‌
അഗാതമായ ആഴിയില്‍
ഒരു കടല്‍ ജീവിയെ പോലെ
ഉപേക്ഷിക്കാ പെട്ട
ചിപ്പിയുടെ മൌനാം
തേടിയൊളിച്ചൊരു
യാത്ര കടല്‍ ജീവിയെ പോലെ 

ബാല്യം

കണ്ടു തീര്‍ന്നകിനാവുകളില്‍ പുല്‍കി 
ചില്ലുകൂട്ടിലൊളിക്കട്ടെ ഞാനിനി,
പിച്ചവച്ച നാളിലെ ഓര്‍മ്മകള്‍ 
ഇല്ല! ഗ്രീഷ്മംമറഞ്ഞു പോയിന്നലെ,,

ശൈശവത്തിലെ സഞ്ചാര വീഥികള്‍
തല്ലി വീഴ്ത്തിയ മാമ്പൂവിന്‍ചില്ലകള്‍,
വീട്ടു വക്കിലെ തോട്ടിലൂടെയെന്‍
പൂന്തോണിമെല്ലെ പൂവുമായ്‌ മറയുന്നു, 

പൂക്കള്‍ തുന്നിയ നിക്കറിന്‍ കീശയില്‍
കാത്തുവച്ചോരാ മധുരങ്ങളൊക്കയും
നുള്ളി നോവിച്ചു കട്ടെടുത്തെന്നുടെ
തെറ്റികുടയിലെ കുഞ്ഞുറുമ്പിന്നലെ,!

ആത്മ സമര്‍പ്പണം

ഓരോ കൂടിച്ചേരലും 
അഗ്നിയില്‍ സ്വയം
വെന്തുരുകി തീര്‍ത്ത
രാവുകള്‍ ,,

മടങ്ങിപോകുന്ന 
ചില കണ്ണുനീര്‍തുള്ളികള്‍
ഉടയാതെ ചിതറാതെ,

കുന്നികുരുമോഹങ്ങള്‍ 
ചേര്‍ത്തുവച്ചു ചെമ്പകത്തിന്‍
ചില്ലയൊന്നനാഥമാകുന്നു,,
ഇനി ആത്മ സമര്‍പ്പണ
സമാധിയില്‍,