ഞായറാഴ്‌ച, സെപ്റ്റംബർ 30, 2012

വായനക്കാരാ

വായനക്കാരാ,
നിന്റെ വാക്കിന് മൂര്ച്ചകൂട്ടി 
അക്ഷരങ്ങളുടെ കളയെല്ലാം
അരിഞ്ഞരിഞ്ഞെത്തുക.!!!
കവിതതന്‍ ലാസ്യമുണര്ത്തുക 
ഒഴുക്കുതെറ്റിയ പുഴപോലെ
കരകവരുന്ന വരികളെത്തുമ്പോള്‍
നിന്നിലക്ഷര കൂട്ടിന്റെ ചിറകെട്ടുക 
കവിതയുടെ തടയണതീര്ത്തു 
വയല്‍പാട്ടുണര്‍ത്തുക 
വാനവും വഴികളൂമതേറ്റുപാടട്ടെ .

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

സ്വപ്നം പോലെ

വിരഹനൊമ്പര ചില്ലകളങ്ങോ

ഇലയുടെ മര്‍മ്മര തേങ്ങലുകള്‍

ഓര്‍മകളെങ്ങോ പൊഴിഞ്ഞു പോയീ

തളിരൊരു സ്വപ്നം മാത്രം



മരുഭൂവിലെകനായ്‌ കൂടുതെടുന്നു ഞാന്‍

നീലിമ വീശിനിറച്ചൊരു വാനം

മേലാപ്പായീ നിറയുമ്പോള്‍,,

ഹരിതവര്‍ണ്ണ നിരാശയിലെങ്ങോ

ഉറഞ്ഞ ചില്ലകള്‍ മുറിയുന്നു



ജീവിച്ചു തീര്‍ക്കുന്നു പാഴ്ജന്മങ്ങള്‍

നഷ്ട സ്വപ്നത്തിന്‍ നൊമ്പരങ്ങള്‍

വന്യമായപ്രവാസ വീഥിയില്‍

രക്ഷ തേടുവതെപ്പോള്‍ ഒന്ന്

പറക്കാന്‍ കഴിയുവതെന്നോ??



മായലോക മരീചികയായ് നാം

സ്വപ്നം കാണുക വീണ്ടും

സ്വപ്നം പോലെ........

പൊലിഞ്ഞു തീരുക വീണ്ടും ........

ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

കുബ്ബൂസ്

പ്രവാസിയുടെ അന്നമെന്ന കാവ്യ-
മീമാംസയില്‍ കുബ്ബൂസെന്ന വൃത്തമുണ്ട്
ഇഞ്ചി മുതലഞ്ചും പരിവട്ടങ്ങളേയുമൊരു
ഒറ്റവട്ടത്തിലോര്ക്കും കുബ്ബൂസ്!!
പ്രവാചകനും പ്രവാസിയും വൃത്തപരിധികളാല്‍
കുബ്ബൂസ്സിലൊന്നിക്കാനെന്നു തോന്നും
വിരഹവും പ്രണയവുമെന്ന സ്വസ്ഥതയുടെ
ചുറ്റളവിലേക്കലിയാനും ദഹിച്ചുചേരാനും
ഇനിയും പരത്തിയിട്ടില്ലാത്ത മാവിനുരുളകളാണോ
പ്രവാസ നക്ഷത്രമായി കറങ്ങിനടക്കുന്നത്‌??

ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012


ചുവടുവക്കാനൊരു ശിരസുകിട്ടണം
അളന്നെടുക്കാന്‍ നിവര്ന്നു നില്ക്ക ണം
സഹതപിക്കാത്ത മന്സുകാണണം
മുഴുത്ത രോദനം മുറിച്ചു പോകണം
വഴിനീളെയാളുകള്‍ മിഴിച്ചുനോക്കണം

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

ഓര്‍മ്മകള്‍


        ഓര്‍മ്മകള്‍
        ചിലപ്പോള്‍ സ്വപ്നങ്ങളിലൂടെ
        ഒരു  തീര്‍ഥയാത്ര നടത്തും 
        ചിലപ്പോള്‍ ജീവിത്തിലേക്ക്
        ഒരു മടക്കയാത്ര
        മറവിയുടെ ഇരുട്ടിനാല്‍
        എന്റെ നൊമ്പരങ്ങളും അനുഭൂതീയായീ ,
        പരിണാമംപൂണ്ടു പാതിയിലവസനിച്ച
        സുരതം പോലെ അതൃപ്തിയുടെ
        തിരിച്ചറിവിലേക്ക് തെളിഞ്ഞ
        എകാന്തത തന്‍
        ഉടുവഴികളില്‍ നടന്നുപോയ
        എന്റെ  കാല്പാടുകളില്‍
        അമരുന്ന ബാല്യത്തിന്റെ
        മുള്ളുകളില്‍ തറഞ്ഞ വിരഹത്തിലും
        വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ
        അദ്വൈതമായിഴകള്‍ പിരിച്ചെടുത്ത
        പോന്നൂലുകള്‍ പോലെ പൊള്ളും
        വികാരങ്ങളിലെ ഞരമ്പുകള്‍ മുറുക്കി
        വേരുണങ്ങിപ്പോയ എന്റെ ഓര്‍മ്മകളെ
        പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
        മറവിയിലേക്ക് അത്രമേലന്യമായ്‌
        മൗനമായി മഞ്ഞുകണമായീ ഞാനും..

കവിതയുടെ വേദന

പ്രണയ വേദന
കവിതയായ്‌ പറയവേ
വര്ഷിതന്‍ കണ്ണുനീര്‍
ചുണ്ടില്‍ തടഞ്ഞുവോ

ഇന്നലകളുടെ
സന്ധ്യകളെഴുതുന്നു മാനസം
ഹര്‍ഷബാഷ്പത്തിലാമഴത്താരുകള്‍.
പഴമയുടെ കോലങ്ങള്‍
എഴുതുന്നു പിന്നയും ,

വാക്കുകള്‍
ഹൃദയത്തിലാഴ്ന്നിറങ്ങുമ്പോഴും
ഉള്ളിലെ കദനവും കവിതയില്‍
കലരവേ അറിയാതെ ഞാനോരു
ചൊരിയുന്നചാറ്റലിന്‍
കവചമായ്‌ മാറുന്നു

വിറകൊണ്ടു മേഘം വിതുമ്പികരയുന്നു
പുതിയോരുകവിതക്കായ്‌
കാത്തിരിക്കുന്നു ഞാന്‍

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

മധുരം ________

മഴയത്ത് ചെല്ലുകില്‍ 
മണിവള്ളമോന്നു ഞാന്‍ 
മനതാരിലെകിടാം 
മറന്നിടാതെ ,,
മാറി നിന്നാല്‍ പിന്നെ 
മധുരാനുരാഗത്തിന്‍
മൌനം നീ വാചാലമാക്കിടല്ലേ
മന്സിലോ കൊതിയേറെ
മലരുന്ന പൂപോലെ,
മധുമാസരാവില്‍ ഞാന്‍വന്നു ചേരാം 
മധുരമായ്‌ പാടുന്ന
മണവാട്ടി കുയിലമ്മ തന്‍
മണിവീണ കൊഞ്ചലിന്‍
മധുര സംഗീതം നമുക്ക് കേട്ടിരിക്കാം

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

സുഖ ശൃംഗാരം

 പ്രണയനാമ്പില്‍ രസികയുടെ
അഴകൊഴുകുമീ മുടിത്തുമ്പോ
അഴകിന്‍മദനരസ പൂന്തേന്കുഴ്മ്പോ
നയന സുഖ ശൃംഗാരയമ്പേ
നീ മന്മഥന്‍ വിട്ടോരമ്പോ