ചൊവ്വാഴ്ച, ഫെബ്രുവരി 26, 2013

കഞ്ഞി

പുലരിക്കു കഞ്ഞി ഗുണകരമെങ്കിലും 
ചേലോടെ ഭുജിക്കാം രാവിലുത്തമം !
മേമ്പോടിയായ്‌ എരിവും പുളിയും
ചേര്ത്ത താളും മത്തയില, പയറും 
ശ്രേഷ്ടമെന്നു തര്‍ക്കിച്ചമ്മയുമമ്മായിയും
കൊണ്ട് വിളമ്പി തേങ്ങ ചുട്ട
ചമ്മ്ന്തിയും നല്ല നെയ്‌ കോരാ- 
മോരുമാകമെന്നു വിധിയായ് 
ചാലേ ഗവേഷിപ്പവരേതോ തന്നു 
ബഹു കേമം നാവില്‍
കൊതിയൂറും ശിവനെ !!!! :)
സ്വര്ണ്ണ കര ചേര്ത്തഴകാല്‍ മുണ്ടുടുത്ത്
കസവു മുലകച്ചയുംഞൊറി തുമ്പ് തള്ളിയും,
പൂക്കുടയാല്‍ വര്ണ്ണം പൂക്കളുമോരുരോമല്‍ കുടയും ചൂടി 
കാച്ചെണ്ണ മണ മൂറും മേനിമുഴുവന്‍ ചാര്ത്തി 
അന്നനടക്ക് ചേര്ന്നരു ലാസ്യം നിന്‍ വരവ് 
കണ്ടേറെ കൊതിച്ചു ഞാന്‍ പലമട്ടു
ലസിച്ചിരുന്നു ഭവതി മനോഹരി .

ശനിയാഴ്‌ച, ഫെബ്രുവരി 16, 2013

സാലഭഞ്ചിക



തിളങ്ങിയ കറുത്ത ശിലക്കുള്ളില്‍
കാമം കടഞ്ഞു കാത്തുനിന്നു ,
രുധിരം ചേരുമധരം കലര്‍ന്ന-
ശൃംഗാരചിരിയില്‍ തേന്‍നിറച്ചും,,
വണ്ടിണ മണ്ടും കണ്ണുകളോടും
നനവാര്‍ന്ന കൂന്തലിളകിതഴുകി
വീണകുടങ്ങള്‍ മറച്ചും,,,,
നിറഞ്ഞ-മാറിന്‍ മാന്‍പേടകളമൃതായ് 
പകര്‍ന്നും നാണത്താലരമണി കിലുങ്ങി
ആലിലവയറില്‍ ലാസ്യമോടെ, കാല്‍ 
നഖമുനകള്‍ നാണത്താല്‍ ചലിച്ചു
കൊലുസിന്റെ കൊഞ്ചലോട് കളം വരച്ചും
നിലാവ് മേഘപുതപ്പുമാറ്റി പൂത്തു വിരിഞ്ഞും
ചെത്തി പൂവിന്‍ പടവുകളിലേക്കൊരു
ജന്മാന്തര യാത്രപോയ യാമിനി,,
തേനഞ്ചും നിന്‍ ദീര്ക്കനിന്ദ്ര-
യക്കൂനം വരില്ലയിനി ശേഷിപ്പതു നിന്റെ
ശിലയില്‍കൊത്തിയ കല്പ്രതിമ മാത്രം

വരുമോ

പ്രണയിച്ചുമ്മവച്ചു നീ വരുമെങ്കിലൊരു 
മാലയിത് ചൂടുവാന്‍ നിനക്കായ്‌ ഞാന്‍,

സമ്മതമെന്നു ചൊല്ലി വല്ല വഴി തേടി-
പോരുകില്‍ ദുഃഖിക്കില്ല,, തക്കം നോക്കി
ഒരുനിമിഷവുംകളയാതിങ്ങു പോരു ബാലെ.......

ചേണെറുമധരം തെല്ല് വിടര്ത്തി മധു 
മോഴിയായ് കണ്കളിലെ മന്ദമോഴുകുമാ-
ശ്രുക്കള്‍ പൊഴിച്ച് ചൊല്ലി മനോഹരി !!

വിലയാര്ന്ന വസ്ത്രങ്ങളും ചന്തം ചിന്തുന്ന 
പൊന്നിന്‍ കതിര്‍ താലിമാലയും നല്കി
പൂക്കുലചാര്ത്തുമായീ വന്നു പരിണയിക്കുക പ്രിയനെ .

തിങ്കളാഴ്‌ച, ഫെബ്രുവരി 11, 2013

മുറിപെട്ട കുന്നികുരുമോഹങ്ങള്‍,

ഇഴയുന്ന പകലിന്‍റെയവസാന യാത്രയില്‍ പൊടി

പാറി വിവശയായ്‌ കുളിര്‍ തേടി ഗമിക്കവേ,,

പ്രാണന്‍ കൊരുത്ത മരചില്ലകളെ ന്നില്‍-

ഞാന്‍ ദേഹം മാത്രം വെടിയുന്നു വീണ്ടും,

,എന്‍റെ നിശ്വാസങ്ങള്‍ മൂകതക്കുള്ളിലെ

ഇരുളിന്‍റെനിഴലിനെ ചിലമ്പായണിയുന്നു

പ്രണയത്തിന്‍ ചെറു നിറങ്ങളെന്നിലൊരു--

തരി വെട്ടമായീ മിന്നിത്തിളങ്ങുന്നു,,

നില്‍ക്കാതെ പറയാതെയോരു ദിനംകൂടി--

മായവെ കുങ്കുമം വാരി വിതറുന്നു സന്ധ്യയും,,

കംബളം വാരി പുതച്ചങ്ങു മേഘങ്ങള്‍

നിശയിലെ കറൂപ്പിലേക്കലിഞ്ഞു പോകുന്നിത,,,,

വിരഹമോരനുഭൂതിയാക്കിയെന്‍ ശാപപെരുക്കത്തിന്‍ 

പൊരുളിന്‍റെ വഴിയാകെ മറയാതെ മറയുന്നു,,

ഇരുണ്ടുണങ്ങിയ പരുത്ത സ്നേഹത്താല്‍ മുറിഞ്ഞ

ചുണ്ടിലെ നിറഞ്ഞ പുഞ്ചിരി മറച്ചുവച്ചു ഞാന്‍

നീയും നിന്നോര്മ്മമകളും പ്രാണനില്‍

മുറിപെട്ട കുന്നികുരുമോഹങ്ങള്‍,

പറിച്ചെടുത്ത് എന്നെ സ്വതന്ത്രമാക്കുക...

.നിന്നെ പിരിഞ്ഞു അണഞ്ഞും തെളിഞ്ഞും.