ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2013

ശാന്തി കോമരങ്ങള്‍

ചത്തുറങ്ങിപ്പോയ രാത്രികളില്‍
മന്ത്രം ചൊല്ലിമോക്ഷം
നല്കണം ദേഹിക്ക് ,,

വറ്റുരുളയാക്കി
പിണ്ഡംവച്ച് എള്ളും
പൂവും ചന്ദനവും, കിണ്ടി
വാലിലൊരു നീരും
കൊടുത്തുന്നു ചൊല്ലണം

അനുഗ്രഹമെത്ര
വാരിയെറിഞ്ഞു
അന്നമിറങ്ങാ
തൊണ്ടകൊണ്ട്‌
ദേഹിഹിതമെത്ര
വിളിച്ചു ചൊല്ലി,

ചുണ്ടില്‍ മൃത്യുവിന്‍
മന്ത്രതാളമുണർന്നപ്പോൾ
തൊലി തുളച്ചു പൊന്തിയ
എല്ലിൻ കൂട്ടിൽ
വിശപ്പിന്റെ ജീവതാളം

ഒരുരുള വറ്റിനു വേണ്ടി
ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി
ദൂരം താണ്ടുന്ന
ശാന്തി കോമരങ്ങള്‍ ,

വിശക്കുന്ന വയറിന്റെ
വറ്റോളം വരുമോ
പ്രിതു തർപ്പണത്തിന്റെ
ഒരുരുള ചോറിൻ
പിണ്ഡത്തിൻ പുണ്യം??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ