ബുധനാഴ്‌ച, ഒക്‌ടോബർ 09, 2013

കാത്തിരിപ്പ്

അമ്മാവനുമെത്തി എന്നിട്ടുമെങ്ങുമെത്തിയില്ല! ചിലപ്പോഴൊക്കെ മിഴിയൊന്നടച്ചു തുറക്കും,
കാത്തിരിപ്പിനന്ത്യ- മായൊരു നിലവിളി പുറത്തെക്കിറങ്ങിവരുമെന്നു ഞാനും കാത്തിരുന്നു മടുത്തു,
വഴയില്‍ വച്ചിട്ട് പോന്നൊരു കല്യാണവും,,കള്ളുഷാപ്പിലെ പാതി നിര്‍ത്തിയ തെറിപാട്ടുകളും, ഓഫിസിലെ മുഖ പുസ്തകവും നഷ്ടമായതെനിക്കല്ലേ?
തെക്കെതോടിയിലെ തേന്മാവിന്‍ ചോട്ടിലൊരു കോടാലിയും ചാരിയിരുന്നു പരിഭവം പറയുന്നു, അക്ഷമയോടെ, ഈ നശിച്ച ഞരക്കം മാത്രം കേട്ടെത്ര നേരമായ്‌ കാത്തിരിക്കുന്നു !
ഇനി ഇന്നുണ്ടാവില്ലന്നും നാളെ പഞ്ചമിയെന്ന ആവലാതിക്കുള്ളിലും കേശുമാമന്‍ നെഞ്ചോന്നുതടവി ഉമ്മറതിണ്ണയിലേക്കൊന്നു ചാഞ്ഞു,മെല്ലെ ചെല്ലം- തേടിയെന്നെ യൊന്നു നോക്കി പൊക്കിള്‍ ക്കൊടിയുടെ ബന്തമൊന്നുറപ്പിച്ചു
തെക്കിനിത്തളത്തിലപ്പോഴും നെഞ്ചുംകൂടു പൊളിച്ച്‌ പുറത്തു ചാടുന്ന ജീവശ്വാസത്തിന്റെ ഞരക്കവും കയറ്റുകട്ടിലിന്റേ ജീവതാളവും കേള്‍ക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ