അമ്മാവനുമെത്തി
എന്നിട്ടുമെങ്ങുമെത്തിയില്ല!
ചിലപ്പോഴൊക്കെ
മിഴിയൊന്നടച്ചു തുറക്കും,
കാത്തിരിപ്പിനന്ത്യ-
മായൊരു നിലവിളി
പുറത്തെക്കിറങ്ങിവരുമെന്നു
ഞാനും കാത്തിരുന്നു മടുത്തു,
വഴയില്‍ വച്ചിട്ട് പോന്നൊരു
കല്യാണവും,,കള്ളുഷാപ്പിലെ
പാതി നിര്‍ത്തിയ തെറിപാട്ടുകളും,
ഓഫിസിലെ മുഖ പുസ്തകവും
നഷ്ടമായതെനിക്കല്ലേ?
തെക്കെതോടിയിലെ തേന്മാവിന്‍
ചോട്ടിലൊരു കോടാലിയും
ചാരിയിരുന്നു പരിഭവം പറയുന്നു,
അക്ഷമയോടെ, ഈ നശിച്ച
ഞരക്കം മാത്രം കേട്ടെത്ര
നേരമായ് കാത്തിരിക്കുന്നു !
ഇനി ഇന്നുണ്ടാവില്ലന്നും
നാളെ പഞ്ചമിയെന്ന
ആവലാതിക്കുള്ളിലും
കേശുമാമന്‍ നെഞ്ചോന്നുതടവി
ഉമ്മറതിണ്ണയിലേക്കൊന്നു
ചാഞ്ഞു,മെല്ലെ ചെല്ലം-
തേടിയെന്നെ യൊന്നു
നോക്കി പൊക്കിള്‍
ക്കൊടിയുടെ
ബന്തമൊന്നുറപ്പിച്ചു
തെക്കിനിത്തളത്തിലപ്പോഴും
നെഞ്ചുംകൂടു പൊളിച്ച്
പുറത്തു ചാടുന്ന ജീവശ്വാസത്തിന്റെ
ഞരക്കവും കയറ്റുകട്ടിലിന്റേ
ജീവതാളവും കേള്‍ക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ