ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

കറുത്ത ഹൃദയം



സ്വപ്ന രതിയിലെ ഉറക്കത്തിന്റെ
പുരഗോപുരം വീണുണരുമ്പോള്‍
മാഞ്ഞുപോകുന്ന 
ഇന്നലകളിലഴിച്ചുവച്ച
മുഖമൂടി മാത്രമാണ് ഞാന്‍ ,,,,,
മേല്‍കൂരകള്‍ എന്നെ തടഞ്ഞും
എന്റെ ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞു മാറ്റി 
ചൂടും ചൂരും ഊറ്റി 
ആഴങ്ങളില്‍ മുറിച്ച ഹൃദയം
തേങ്ങി ചുട്ടെടുക്കുമ്പോള്‍ ‍
കറുത്തു പോയ മണ്‍പാത്രം പോല്‍ 
ആര്‍ക്കും വേണ്ടാത്തൊരു മനസും ഞാനും...!!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

പല്ലുകള്‍




പല്ലുകളുടെ നാട്യമാണ് ചിരി
പിറവിക്കുമുമ്പേനീ കടിച്ചു
മുറിച്ച മുലകണ്ണുകള്‍
കടിച്ചുകീറാനും ചവച്ചരക്കാനും
പിഴിഞ്ഞ് തുപ്പാനുമുള്ള
നിന്റെ നടനഭാവം, ഞാന്‍
ചിരിക്കുമ്പോള്‍ നീഅലിയും
പിന്നെ ചവച്ചു തുപ്പും
പല്ലുകള്കിടയിലെശാപങ്ങളുടെ
മുള്ളുകള്‍ തോണ്ടിയെറിഞ്ഞും
ചിലപ്പോള്‍ തുപ്പികളഞ്ഞും
കരയുമ്പോള്‍ കാണുന്ന
ദഹിക്കാത്ത ചതിയുടെ
പാല്‍ പുഞ്ചിരി പല്ലുകള്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 23, 2012

അച്ഛന്‍



മടികുത്തിന്റെ മുറുക്കം കൂട്ടി
വിശപ്പിന്റെ നോവറിയാതെ
മടിയിലോളിപ്പിച്ച മധുരം തന്നു
വാരിയെടുക്കുന്നോരച്ഛന്‍

ഇടിഞ്ഞ മേല്‍കൂര തടഞ്ഞു നിര്ത്താന്‍ 
ഏങ്ങിയേങ്ങി
നിശ്വാസങ്ങളിലേകനായ്‌
ഉടുമുണ്ടില്‍തൂങ്ങി 
വരിക്ക പ്ലാവിന്‍ കൊമ്പില്‍ 
ആടുന്നുണ്ടെന്നച്ഛന്‍ 

അറിയാതെ പറയാതെ
നെഞ്ചില്‍ കനലായി
ഞങ്ങളെ
മറന്നു പോയോരെന്നച്ഛന്‍
എങ്ങോ 
മറഞ്ഞു പോയോരെന്നച്ഛന്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2012

എന്നില്‍

ഓലമേഞ്ഞ വീടായിരുന്നത് കൊണ്ട് 
ആ വീട് ഇപ്പോഴില്ല!
അവിടെ ജനിച്ചത്‌ കൊണ്ടാവും 
ആ ഓര്മകളും എന്നിലില്ല 
എന്നിലെ പുഴ വറ്റിയത് കൊണ്ട് 
ദാഹജലം എനിക്ക് വേണ്ട 
പ്രണയിച്ചു പ്രണയിച്ചു പഴയ 
ഹൃദയവും ഇപ്പോഴില്ല 
നിറങ്ങള്‍ മാത്രം കാണാവുന്ന കണ്ണുകള്‍
കണ്ണാടിക്കുള്ളില്‍ ഇരിപ്പാണ്
അണച്ച് പിടിക്കാന്‍ ആളില്ലാതെ
കൈകള്‍ ചുരുങ്ങുന്നു 
ഹ ഹ മുറ്റത്തെ ഉണക്ക മരത്തിലൂടെ 
എന്റെ പ്രണയം ആകാശംസ്പര്ശിക്കുന്നു

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

വഴി


ഓരോ പകലിനുമുണ്ട്
രാത്രിയിലേക്കൊരു കൈവഴി

ചില പുഴകള്‍ തിരിവിലും വളവിലും
തട്ടിത്തട്ടി തിരയൊഴിഞ്ഞ കടലിലേക്ക്‌
വഴി തേടുന്നു ,,,

തരുവിന്‍ ഞരമ്പുകളിലൂടോഴുകി
ഇല തുമ്പിലെ മഞ്ഞിലേക്കൊരു
വഴി തേടുന്നു ,,

ഒരു വണ്ട്‌ കൊതി കൊണ്ട്
വിരിഞ്ഞൊരു പൂവിലേക്ക്
വഴി തേടുന്നു ,,

ഞാന്‍ എന്റെ ഒര്മ്മകളിലേക്കുള്ള
വേരിന്റെ നാള്‍വഴി തേടുന്നു

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

കേശുമ്മാവന്

കേശുമ്മാവന് ദാഹിച്ചു
“നിയ്ക്ക് ദാഹിക്കുന്നു.”
ഉറക്കത്തിൽ അമ്മൂമ്മ പറഞ്ഞു
കേശുമ്മാവന് ദാഹിക്കുന്നു

... ഉണ്ണിയെ നെഞ്ചോട് ചേര്ത്ത്
പൊള്ളുന്ന പനിയിൽ
തുണി നനച്ചിട്ടുമ്മൂമ്മ പറഞ്ഞു
“കേശൂമ്മാവന് ദേഷ്യോണ്ട് !!!.”

പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ചാരി വെച്ചിരുന്ന കേശുമ്മാവന്റെ
ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു.
കേശുമ്മാവൻ ചുടുചോര കുടിച്ചു
കള്ളു കുടിച്ചു ദാഹം മാറി

കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു
പണ്ട് ദാരുകന്‍ തുള്ളലിനും
കേശുമ്മാവന് ദാഹിച്ചു..
കഴുത്തറുത്ത് ചോര കുടിച്ചു.

മാന്ത്രികനായിരുന്നു കേശുമ്മാവൻ.
മരണം ചുവന്ന പട്ടുടുത്ത്
കാത്തുനില്ക്കു്ന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം വിളിച്ചു ചൊല്ലി
മണ്കുടം തുറക്കരുത്.'

കേശുമ്മാവൻ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്കുുടം
മുന്നില്‍ നിന്ന് വിറച്ചു

വിറയല് കൂടി കൂടി വന്നു,
മണ്കുടം തുള്ളാന്‍ തുടങ്ങി.
മൺകുടത്തിന്റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് കേശുമ്മാവന്റെ
കൈ മുറിച്ചു.

മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ്
ചോരയൊലിപ്പിക്കുന്ന വാളുമായ്
ദാരുകനു മുന്നില്‍ നിന്നലറി.
ഓടി കിണറ്റില്‍ ചാടി.

പിറകെ ചാടിയ കാളി ദാരുകന്റെ
തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍
ചോര തിളച്ചുമറിഞ്ഞു.
തലക്കു മുകളില്‍ നിന്നു വിളിച്ചു.

എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പുന്നകടക്കല്
ഇരിക്കാന്‍ തറയൊരുക്കി.

ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി
ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു
പനി മാറി ഉണ്ണി വിയര്ക്കാന്‍ തുട
ങ്ങി…

വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012

ഒളിമ്പിക്സ്‌




നിന്റെ വീട്ടിലെ നാട്ടു വാര്ത്തകള്‍
എന്റെ വീട്ടിലെ നാറ്റം,
മുഖം മറച്ച അഴിമതികളുടെ
കായികത്തിന്റെ കയ്പ്പുനീരും
പുതിയ അഴിമതിയുടെ
വിഴുപ്പലക്കലിന്‍ തല പെരുക്കുന്നു

എനിക്കും



എനിക്കീ മുഖ മൊന്നു മാറ്റണം
ചുളുങ്ങി ചിറി കോടീ 
വികൃതമായ ഇ 
മുഖമൊന്നു മാറ്റണം 
വീട്ടിലും നാട്ടിലും ഇനി 
പോയ് മുഖം മതി
മറ്റു മുഖങ്ങള്‍ പോലെ.

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

യക്ഷി



സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള പാലമരത്തെയാണ്‌ ഇന്ന് എറിയാന്‍ കിട്ടിയത് . അതാവുമ്പോ ആര്ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എറ്റു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .
'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'!അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.
ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.
രാത്രില്‍ ഉറങ്ങാന്‍ നേരമാണ് 
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി. പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്ഗ മുണ്ടായിരുന്നില്ല.
'അര്ജുയനന്‍,പല്ഗു ണന്‍, പ്രാന്തന്‍ കരടിയും....'

ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!.......

അമ്മുമ്മയുണ്ട് സൂക്ഷിക്കുക




എന്റെ അമ്മുമ്മ ആള് ഒരു പുലിയാണ് ........കണ്ടാല്‍ പറയില്ല കേട്ടോ...ഇതു നടകുമ്പോള്‍ അമ്മുമ്മക്ക് 
വയസു ഒരു അറുപതന്ജു
അമ്മുമ്മ കുടുംബ വീട്ടില്‍ തനിച്ചു ആണ് താമസിക്കുനതു .......ഒരു പേടിയും ഇല്ല
ഉറക്കെ വിളിച്ചാല്‍ കേള്ക്കാന്‍ അടുത്ത വീട് പോലും ഇല്ല .....അമ്മുമ്മയുടെ കഴുത്തില്‍ ഒരു കനംകുറഞ്ഞ സ്വോര്ണമാലയുണ്ട് ......
എന്നും വെളുപിനെ മുറ്റം തുക്കുന്ന പതിവുണ്ട് അമ്മുമ്മക്ക് ഒരു ദിവസം രാവിലെ എന്തോ ഒച്ച കേട്ട് ഉണര്ന്ന അമ്മുമ്മ ലൈറ്റ് ഓണ്‍ ആക്കി ......മുറ്റത്തെ ലൈറ്റ് കത്തിയില്ല .......കതകു തുറന്നു വെളിയില്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ ഒരാള്‍ അമ്മുമ്മയുടെ മാലയ്ക്കു കേറി പിടിച്ചു...... അമ്മുമ്മയും വിട്ടില്ല.......
കള്ളന്‍ അമ്മുമ്മയുടെ കഴുത്തിന്‌ പിടിച്ചു .........അവിടെ കള്ളന് തെറ്റി... അമ്മുമ്മ.... ഒരു പുലി ആയി മാറി ...കൊടുത്തു അവന് ഒരു സൂപ്പര്‍ കടി............കള്ളന്‍ മാലയുടെ പകുതിയുംമായി ജീവനും കൊണ്ടു ഓടി .....
നേരം വെളുത്തപ്പോള്‍ പോലീസ് വന്നു ... അമ്മുമ്മ... കഥകള്‍ ഒക്കെ പറഞ്ഞു......കള്ളനെ കടിച്ച കാര്യം ഉള്പ.ടെ .........അപ്പോള്‍ പോലീസ് കാരന്‍ പറഞ്ഞു "വല്യമ്മ ആ വാ ഒന്നു തുറന്നു കാണിച്ചേ .........."പോലീസ് ചിരിച്ചു പോയി......ഹ ഹ ഹ .........വെറും മുന്നോ നാലു പല്ലുകള്‍ ........ഇതു കണ്ട പോലീസ് കാരന്‍ പറഞ്ഞു..."ഹൊ കള്ളന്റെ ഒരു ഭാഗ്യം ......ഈ പല്ലു കൊണ്ടു അവനെ ഇത്ര കടിച്ചുപറിചെങ്കില്‍ വല്യമ്മയുടെ മുഴുവന്‍ പല്ലും ഉണ്ടായിരുന്നെങ്കിലു ....വല്യമ്മ അവനെ കടിച്ചു കൊന്നെനല്ലോ ...."ഇതു കേട്ട് എല്ലാവരും ചിരിച്ചു പോയി........
അത് കൊണ്ടു കള്ളന്‍ മാരെ ദയവായി വരാതിരിക്കുക ...വന്നാല്‍ നിങളുടെ ജീവന്‍ ഞങ്ങള്‍ ഉത്തരവാദി അല്ല അത് കൊണ്ടു അമ്മുമ്മയുണ്ട് സൂക്ഷിക്കുക ..............................................

സൌഹൃദങ്ങള്‍



സ്നേഹ സൌഹൃദങ്ങളുടെ
മര്‍മ്മരം ആര്ത്തിരമ്പിക്കടന്നു
പോയ എന്റെ ഇന്നലകളുടെ
കാഞ്ഞിരപ്പൂക്കള്‍ കൊഴിഞ്ഞുവീണ
സുഗന്ധപൂരിതമായ ഇടവഴിയിലൂടെ
കണ്ടറിയാതെ കൊണ്ടറിഞ്ഞും
അറിഞ്ഞപ്പോള്‍ അറിയാതേയും,

എന്നെ അറഞ്ഞിട്ടും ഞാന്‍
അറയാതയും പോയവര്‍ ...
നിന്റേയും എന്റേയും
ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന
ഹൃദയത്തില്‍ നീലമേഘങ്ങള്‍
നിറഞ്ഞ ആകാശമുള്ളവര്‍.

അതില്‍ ഓട്ടവീണ് ഇടക്കിടെ
പെയ്യുന്ന കളര്‍മഴകളുടെ
കുളിരില്‍ നാം ഒന്നിച്ചു നടന്ന
നാട്ടു വഴികളിലൂടെ എന്‍ ഒര്‍മകളും

ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2012

ചക്രവാള ശോണിമ 
മാഞ്ഞൂ പോയി...
മൂകം ഇരുള്‍ നിറഞ്ഞൂ..
.പുറത്ത്‌ വീശുന്നൊരു തണുത്ത
കാറ്റെന്ജാലകത്തിലൂടെത്തി 
നോക്കു.ന്നൊരു മുല്ലപ്പൂമണം..,
അത്‌ പകര്ന്നു തന്നൊരാ
സ്വോപ്നതിലേക്ക്
നീയെത്തുന്നതും കാത്ത്‌...
മിഴികളടക്കട്ടെ ഞാന്‍ ഈ രാവില്‍