തിങ്കളാഴ്‌ച, ഡിസംബർ 30, 2013

ഭീരു

ആശുപത്രിക്കട്ടിലിനരികില്‍ 
അറ്റന്ടെര്‍ ലീലാമ്മയുടെ 
തെറിയില്‍ പൊതിഞ്ഞ 
ബ്രഡിലും മുട്ടയിലുമാണ് 
കേശുമാമന്റെ മരവിച്ചു
പിണഞ്ഞുകെട്ടിയ കനവിന്റെ
ഞരമ്പ് തുന്നിച്ചേർത്തത്,,

ശസ്ത്രക്രിയാമുറിയില്‍ 
പരന്ന ചോര കണ്ടാവണം
രാത്രിവണ്ടിക്കു ഞാന്‍
ആംബുലൻസിൽ കയറാതെ
ഓടിപോന്നത്.

മടിയിലൊളിപ്പിച്ച മധുരം തന്നു,
വാരിയെടുത്തുമ്മ വയ്ക്കുന്ന
കേശുമാമനെ ഓർത്തിട്ടാവണം
നീര്‍കണങ്ങളിറങ്ങി ഉണങ്ങിയ
കവിള്‍ത്തടങ്ങള്‍ കണ്ണുകളുടെ
പൗരുഷത്തോട്‌ നീയെവിടെയെന്നൊരു
ചോദ്യം ചോദിച്ച്‌ മടങ്ങി പോയത് ,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ