തിങ്കളാഴ്‌ച, ഡിസംബർ 30, 2013

അറിയാതെ

മഴയ്ക്കൊഴുകി വന്ന പരല്‍ മീനുകളുടെ 
കഥപറയുന്നവളെന്തേ നാണത്താല്‍ 
മൌനിയായകത്തളം പൂകുന്നു ?

മാകന്ദപ്പൂമണം വീശുന്ന കാറ്റത്ത് 
വീഴുന്ന മാങ്ങ പെറുക്കാന്‍ വരുന്നവള്‍ 
ഇന്നെന്തേ കൂടെ വരാന്‍മടിക്കുന്നു?

മുട്ടോളമെത്തുന്ന പട്ടുപവാടകളെല്ലാം 
മുറവും ചുണ്ണാമ്പും തരുന്ന നാണിയമ്മക്ക് -
അമ്മായി വെറുതെ കൊടുത്തതെന്തേ

ഉടലാകെ നനയിച്ചു കുളിര്കാറ്റു
പെയ്യിച്ചു വെയിലിന്റെ ചിരികാണാൻ
ഉള്ളു തുടിച്ചടുത്തുവന്നയെന്നെ നീ,,,

പഴമയുടെ കഥയിലെ കനവുകള്‍
ചൊല്ലിയും സ്നേഹമാം വിലക്കുകളാലൊരു
കവിളിണ തുടുത്തു പറഞ്ഞതെന്തേ
നീ മിഴിപാകിയെന്നോട് പറഞ്ഞതെന്തേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ