ശനിയാഴ്‌ച, മാർച്ച് 30, 2013

പുലരി

മേഘ പുതപ്പ് വലിച്ചു മാറ്റി
ഉലഞ്ഞ നീലപ്പൂവാനം ചേല
ഞൊറിഞ്ഞു ചേര്‍ത്ത് ചുറ്റി,,

രാത്രിതന്‍ പായച്ചുരുട്ടിവച്ചും
ഈറന്‍ മുടിതുമ്പു ഹിമകണം
മെല്ലെ ചുറ്റി വച്ചും,

പുലരിതന്‍ കുങ്കുമചാർത്തുമായീ
നില്പുണ്ട് ചെറു പുഞ്ചിരി കൊഞ്ചലോടെ...
ഓർമ്മകളിന്നും മണ്ണില്‍ മഴയില്‍ കിടപ്പുണ്ട്
കൊഴിഞ്ഞപൂക്കളോടൊപ്പം ചിന്നി ചിതറി...

രത്നങ്ങള്‍




ഈഇടങ്ങളിലെ ചില
രത്നങ്ങള്‍
കണ്ണകിയെ
ഓര്മ്മിപ്പിക്കും,

ചിലമ്പുകള്‍
നിലത്തെറിഞ്ഞു
വിശുദ്ധയെന്നു
പറയും,,

പ്രണയത്തിന്‍ തണലില്‍
അടയിരിപ്പാണെപ്പോഴും
പ്രണയം പൂക്കുന്നതും
കായ്ക്കുന്നതും
ചുണ്ടിന്റെ നിറമാണ്,

ഈഇടങ്ങളിലെ ചില
രത്നങ്ങളെ 
ഓന്തിനെ ഓര്മ്മിപ്പിക്കും
ശിഖരങ്ങള്‍ മാറുമ്പോള്‍
നിറവും മാറൂം,,

ഒരു ഉഭയജീവിയാണ്
രാവും,പകലും
ഇങ്ങനെ
ഇഴഞ്ഞു നടക്കും,

ആമയെ പോലെ 
തലയാരും കാണാതെ 
അകത്തു 
പതുങ്ങിയിരിക്കും,..

ചൊവ്വാഴ്ച, മാർച്ച് 19, 2013

ശവപെട്ടി പണിയുന്നവന്‍’



.
മരത്തിന്റെ മരണത്തിലെനിക്ക്
മരണ പുതപ്പു പണിയണം
മുഖമില്ലാത്ത മരണത്തിന്റെ
നെടുവീര്‍പ്പുകള്‍ കോര്‍ത്തെടുത്ത്‌
ചില സ്വപ്നങ്ങള്‍ കൊയ്യണം
പരേതന്റെ ആത്മ ദുഖങ്ങളുടെ
കണ്ണുനീരില്‍ ചാലിച്ച
ചായകൂട്ടുകള്‍ ചേര്‍ത്ത്
കവചത്തിന് മരണത്തിന്റെ
നിറംനല്‍കി മിനുക്കണം ,,
ഉണരും വെറുപ്പിന്റെ ശീലുകളുടെ
ആണി തറയുന്ന മൂലകളില്‍
മൂകത നിലക്കാത്ത തേങ്ങലുകളുടെ
ആരവങ്ങളുയരണം ,എന്നിലെ
ഹത്യയുടെ തെളിവുകളവ ശേഷിപിച്ചു
ഒരു ശവപെട്ടിയുടെ അവസാന
അവകാശി വിറങ്ങലിച്ചുറയണം.

പ്രീയം

പ്രീയം പറഞ്ഞു പലനാളിട വേള്ക്കു മോയെന്നു -
ചൊല്ലി പലവട്ടം മധുരതരം !
ചെഞ്ചുണ്ടിണതെളിനീരാര്ന്ന കുളിര്നീരൊടും
പറഞ്ഞില്ലവളോന്നുമേയൊരു ചെറു
ചിരിരസമായീ ഹ മനോഹരി പിന്നെ 
മെല്ലെ കുനിഞ്ഞും കണ്ണിരോട്ടുവാര്ത്തും 
സുരഭി മറഞ്ഞു വീര്പ്പിട്ടുകൊണ്ടങ്ങനെ..

സ്വപ്നം

കാതില്‍ കുളിര്‍ തെന്നലായ്‌ പ്രണയം പറഞ്ഞു
അരികിലെന്തോചില അകലം കുറിച്ചും 
പണിപെട്ടുടയാത്ത ചേലവലിച്ചു മാറ് മറയാക്കി
ഭവതി തെല്ല് തിരിഞ്ഞു നാണിച്ചു മെല്ലെ-…
കണ്‍കള്‍ രണ്ടു വണ്ടിണ പോല്‍ മിന്നിതുറന്നും ,,,, 
ഈറന്‍ തുടിചു ഹിമകണ വദനം പ്രസന്നം ചൊരിഞ്ഞും 
മുഖകമലമോര്ക്കുന്നിതുന്നുഞാന്‍ പ്രിയേ.... ,,
ദുഃഖിക്കല്ലേ!! തക്കം പാര്ത്തു വരുമൊരുനാള്‍
വേള്‍ക്കുവാന്‍,, കേള്‍ക്കു നീ കാവ്യ കന്യകേ……
നാണത്താലവളോടിവന്നു കവിളത്തൊരുമ്മനല്കി് 
മറഞ്ഞുപോയി കിനാവിലിന്നലെ ......:)

ആത്മ ബലി

തണലുകളില്ല വൃക്ഷ ചുവടുകള്‍
പുനര്‍ജനി കാത്തു കിടക്കുന്നു,
കരിവണ്ടുറ്റിയ പൂവിന്‍ ചുണ്ടില്‍ 
പുലരിതന്‍ പിയൂഷമൊട്ടില്ല,,
വാടിയ തണ്ടുകള്‍ അസ്ഥിതറയിലെ 
അന്തിതിരിയായ്‌ മാറുന്നു 
നിന്‍റെ ലേപന സുഗന്ധമൂറ്റിയ
നവയുഗവിപണന ദുര്‍ഗന്ധം 
ഭ്രൂണം പിഴിഞ്ഞ മെയ്യ്‌ കാന്തിയാല്‍ 
പ്രപഞ്ചം തകര്‍ന്നും പ്രണയം നുകര്‍ന്നും 
വിശുദ്ധ നവയുഗ സങ്കല്പം,,
ആത്മാവില്ല അദ്വൈതത്തിന്‍ രാമജപങ്ങള്‍
ആത്മ ബലിക്കായ്‌ കേഴുന്നു.,,

സോണാഗല്ലി




സോണഗല്ലിയിലെ വ്യാപാരശാലകളില്‍
മാംസ സ്വപ്നങ്ങളുടെ വഴി വാണിഭം,,
വളഞ്ഞ ചെറു വഴികളില്‍ ഞെരിഞ്ഞ
ധമനിയിലിളം പൂവ്പരന്നു കിടക്കുന്നു
പുലര്‍കാലേ തിരയുന്ന മേദസ്സിറ്റുന്ന
ഉടഞ്ഞ ഉടലോടെ കൗപീന ശലകങ്ങള്‍,
വികാരങ്ങള്‍ക്ക് തണല്‍ വിരിച്ച നടപ്പാത,
ഉരുകി ഒലിച്ച തീജ്വാലയില്‍ നിന്നൊരു
പുലരിയുടെ നിറം ചാര്‍ത്തിയ ചുണ്ടും തിളങ്ങി
വടുക്കളാക്കി മാറിയ റോസ് പൌഡര്‍
ഒലിച്ചിറങ്ങി ഉള്ളുടുപ്പിലെ ചുരുണ്ട
ഗാന്ധി തല നനക്കുന്നു,
ചുണ്ടില്‍ ചെറുപുഞ്ചിരി തൂകി
വിശപ്പിന്‍റെ നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
മിഴികള്‍ക്കുള്ളിലെ തിരമാലകളില്‍‍‍
നനുത്ത പ്രതീക്ഷകള്‍...

തിങ്കളാഴ്‌ച, മാർച്ച് 04, 2013

ശവം തീനി ഉറുമ്പുകള്‍ _____________________


വരുന്നു നിര നിരയായ്‌
ഓരോന്നോരോന്നായ് ,
ശവത്തെ പോലും വെറുതെ
വിടാത്ത ശവം തീനികള്‍ 

ബാപ്പുവിനെയും
കാറല്‍മാക്സിനെയും
തിന്ന കുരിശേന്തി
കുറിതൊട്ട നിസ്കാര
തഴമ്പുള്ള നികൃഷ്ട ജീവികള്‍

എന്‍റെ വര്‍ണ്ണങ്ങളും,
മെന്‍റെ സ്വപ്നങ്ങളും
മണ്ണായ് തീര്‍ന്നിട്ടും
എല്ലുകള്‍ നുറുക്കി
അരിച്ചരിച്ചെത്തുന്നു

യക്ഷിയുടെ കഴുത്തില്‍ 
കെട്ടിയ മാലപോലെ
ഇത് പൊട്ടും നിര നിരയായ്‌
മാലയണിഞ്ഞ കഴുത്ത്
വെന്തെരിഞ്ഞു ചാമ്പലാകും

സ്വന്തം പിറവിയെ പോലും
വെറുതെ വിടാത്ത
ശവം തീനി ഉറുമ്പുകള്‍,,

കിനാക്കള്‍

മടിച്ചു വീണ്ടുമെന്തോ പറയാന്‍ തുടങ്ങുന്നു 
അകലയായ് തൂമഞ്ഞു തൂകിടുമ്പോള്‍ ,

തെന്നലിന്‍ മര്‍മ്മരം നീറും ഹൃദാന്തരം 
പൂവാടിയിലൊന്നലിഞ്ഞു ചേരാന്‍ ,

ഈറന്‍ നിലാവിന്‍റെ കിനാവുകളൊക്കെയും 
നീല ജലാശയ വെണ്‍മേഘ ഹംസമായ് ,

കുളിര്‍ മഴതൂകുംനിന്‍ പുഞ്ചിരി കൊഞ്ചലില്‍ 
കാനന പൂങ്കുയില്‍ കൂകിടുംപോല്‍ ,

കനവിലും കവരുന്ന നിനവുകള്‍ പോലെ നീ 
പഴമതന്‍ പാഴ് മുറക്കെട്ടിനുള്ളില്‍ ,

പഴയ തഴപ്പായ വിരിച്ചിട്ടു നിന്നിലെ 
പഴകിയ മോഹങ്ങള്‍ തെറുത്ത് ക്കെട്ടി ,,

എന്‍ മനമിങ്ങനെ പൊന്നിന്‍ ചിറകുമായ് 
ചഞ്ചലം മൂളി നീ വന്നിടുമ്പോള്‍ ,

എന്നിലെ പരിഭവ കാര്‍മേഘമൊക്കെയും 
നിന്നില്‍ കുളിര്‍മ്മയായ് പെയ്തൊഴിയും... .

ഭവതി

സ്വര്ണ്ണ കര ചേര്ത്തഴകാല്‍ മുണ്ടുടുത്ത്
കസവു മുലകച്ചയുംഞൊറി തുമ്പ് തള്ളിയും,
പൂക്കുടയാല്‍ വര്ണ്ണം പൂക്കളുമോരുരോമല്‍ കുടയും ചൂടി 
കാച്ചെണ്ണ മണ മൂറും മേനിമുഴുവന്‍ ചാര്ത്തി 
അന്നനടക്ക് ചേര്ന്നരു ലാസ്യം നിന്‍ വരവ് 
കണ്ടേറെ കൊതിച്ചു ഞാന്‍ പലമട്ടു
ലസിച്ചിരുന്നു ഭവതി മനോഹരി .

മഞ്ഞുകണങ്ങള്‍

വേരുണങ്ങിപ്പോയ ഓര്‍മ്മകളെ
പുല്‍പ്പടര്‍പ്പിനും പൂഴിക്കുമൊപ്പം
തൊട്ടാവാടി പ്രണയങ്ങളിലെ
എണ്ണാന്‍ മറന്ന കുന്നികുരു മോഹവും,
ഭ്രമമായ് പകര്ന്ന സീല്ക്കാരങ്ങളും
നിന്റെ നിശ്വാസമോരുനുഭൂതിയായ്‌
ഹൂങ്കര വമ്പിലൂറി ചിരിച്ചതും,
പിണങ്ങിയോടി പിന്നെയണഞ്ഞു
കണ്ണീര്‍ പോഴിച്ചതും പാലഞ്ചും
ചെറു മന്ദഹാസരുചിയില്‍ ലയിച്ചതും
ഒരുമഴ തോര്ച്ചയുടെ കുളിരിയായ്‌ പറന്നതും
അന്തി ചുവപ്പിലെ കടുനിണമോഴികി
പടര്‍ന്ന നിലാവിലും മധുവായ്‌ കിനിഞ്ഞതും
കാറ്റിന്റെ മര്‍മ്മരം കവിതയായ്‌ കേട്ടതും
ഭൂതകാലത്തിന്റെ ജാലക വാതിലില്‍
മഞ്ഞിന്റെ മാറാല ഓര്‍മ്മയായ്‌നിന്നതും
ഇരുണ്ട കരിമ്പടം വീണസന്ധ്യില്‍
കടുനിണമോഴുകിപ്പടര്‍ന്നതും മൗനമായി
മഞ്ഞുകണമായീ അത്രമേലന്യമായ്‌ !!!.